Posts

താളക്രമം തെറ്റുന്ന ജീവിതങ്ങൾ

 താളക്രമം തെറ്റുന്ന ജീവിതങ്ങൾ കുറച്ച് ദിവസമായി വീട്ടിൽ നിന്ന് സമയത്ത് ഇറങ്ങിയാലും സ്ഥിരം പോകാറുള്ള ബോട്ട് കിട്ടുന്നില്ല. ബോട്ടുകളിൽ ആളുകൾ കുറവായതിനാൽ സർവീസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് എന്നല്ലാതെ സമയക്രമം കാര്യമായി തെറ്റിക്കുന്നില്ല എന്ന് സ്ഥിരമായി കാണാറുള്ള ബോട്ട് മാസ്റ്റർ പറഞ്ഞു. പലപ്പോഴും, വഴി മുടക്കി സമയം തെറ്റി കടന്ന് വരാറുള്ള ട്രെയിനുകളും ഇപ്പോൾ കുറവാണ്.വീട്ടിൽ നിന്നും ബോട്ട് ജെട്ടി വരെ സാധാരണയെടുക്കാറുള്ള സമയം തന്നെയാണ് കാറിലെത്താനെടുക്കുന്നത്. അപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയം തെറ്റുന്നു 'ആശുപത്രിയിൽ   രോഗ സംക്രമണം തടയുന്നതിൻ്റെ ഭാഗമായി വാച്ച് ഉപയോഗം വേണ്ടെന്ന് വച്ചിരിക്കുകയാണ്. മൊബൈൽ അത്യാവശ്യത്തിന് മാത്രം.വീട്ടിലെ ക്ലോക്ക് സ്ലോയായി തുടങ്ങിയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത് രണ്ട് ദിവസം മുമ്പാണ് .കറക്ട് ചെയ്ത് വെച്ചെങ്കിലും പിന്നെയും മെല്ലെപ്പോക്ക് തന്നെ. ബാറ്ററി മാറ്റാ റായിട്ടുണ്ടാകും.രാവും പകലുമെന്നും ഋതുഭേദങ്ങളില്ലാതെയും ടിക് ടിക് എന്ന് അണുവിട തെറ്റാതെ കാലത്തെ അളന്ന് രേഖപ്പെടുത്തുന്ന ഘടികാരങ്ങൾ നിലയ്ക്കുമ്പോഴാണല്ലോ നാമവയെ ശ്രദ്ധിക്കുന്നത്. അതെ എൻ്റെ ക്ലോക്കിന് പുതി...

ഇടവഴിയിലെ ജീവിത കാഴ്ചകൾ

 ഇടവഴിയിലെ ജീവിത കാഴ്ചകൾ പ്രഭാത സവാരിക്കിടയിൽ സാധാരണ നടക്കാറുള്ള പ്രധാന വഴിയിൽ നിന്ന് ആളനക്കം കുറഞ്ഞ ഇടവഴിയിലൂടെ നടക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല. ഒരേ കാഴ്ചകളിൽ മനം മടുത്ത് തുടങ്ങിയിരുന്നോ? അധികം വീടുകളില്ലാത്ത ,ആൾ സഞ്ചാരം കുറഞ്ഞ അത് കൊണ്ട് തന്നെ 'പൊട്ടിപൊളിഞ്ഞും കുണ്ടും കുഴിയുമായിട്ടും നന്നാക്കാത്ത ആ വഴി പാദങ്ങൾക്ക് സുഖകരമായില്ലെങ്കിലും വഴിയോര കാഴ്ചകൾ മനം നിറയ്ക്കുന്നതായിരുന്നു. മതിലുകൾ കെട്ടാത്ത വേലി പടർപ്പുകൾ അതിര് തീർക്കുന്ന പറമ്പുകൾക്കിടയിലൂടെയുള്ള യാത്ര ഉണർവേകുന്നതായിരുന്നു. കടന്നുപോയ ആരുടെയോ കയ്യിൽ നിന്ന് വീണ അരിമണികൾ കൊത്തി തിന്നുവാൻ കുണുങ്ങി കുണുങ്ങി കൂട്ടം കൂടുന്ന അരിപ്രാവുകൾ.ആ അരിമണികളിൽ അവയുടെ പേര് എഴുതി വച്ചിട്ടുണ്ടാകണം. നടന്നടുത്തെത്തുന്നവരെ കൊത്തിപ്പെറുക്കുന്നതിൽ ശ്രദ്ധാലുക്കളായിരുന്ന അവർ എത്ര പെട്ടെന്നാണ് ഒരുമിച്ച് ചിറകടിച്ചുയർന്നത്. അവയുടെ ജാഗ്രതയും പ്രതികരണവും കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. വേലി പടർപ്പിൽ നിന്ന് അടുത്ത ലാവണത്തിലേക്കുള്ള യാത്രയിൽ ഏതോ  ടൂവീലറിനടിയിൽ യാത്ര മതിയാക്കേണ്ടി വന്ന ഒരു പാമ്പിൻ്റെ ശരീരം കൊത്തിപ്പറിച്ചു കൊണ്ട് കാക്കകൾ അവര...

പെൺകുഞ്ഞും പൊൻ കുഞ്ഞ്

 പെൺകുഞ്ഞും പൊൻ കുഞ്ഞ് "പ്രസവ മുറിയിൽ അന്തരീക്ഷം പ്രക്ഷുബ്ധമാകുന്നത് എപ്പോഴാണ് എന്നറിയില്ല. കുട്ടികളെ നിങ്ങൾ സൂക്ഷിച്ചിരിക്കണം  ഇവിടെ ഓരോ കോണിലും മരണം പതുങ്ങിയിരിക്കുന്നു." പ്രസവവേദനയുമായി മല്ലിട്ട് കൊണ്ടിരിക്കുന്ന യുവതികളെ വീണ്ടുമൊരു വട്ടം കൂടി പരിശോധിച്ച് ഡ്യൂട്ടി റൂമിലേക്ക് പോകുമ്പോൾ സർ ഓർമിപ്പിച്ചു. രാത്രിയുടെ അന്ത്യ യാമത്തിലേക്ക് കടക്കുമ്പോൾ, ഉറക്കം കൺകളിൽ ഊഞ്ഞാലല്ല കട്ടിലിട്ട് കിടക്കവിരിച്ച് കഴിഞ്ഞിരുന്നു. കൂടെയുള്ള ലേഡി ഹൗസ് സർജൻ ലേബർ റൂമിൽ ഓരോ രോഗിയുടെ അടുത്ത് ചെന്ന് പൾസും , ഗർഭപാത്രത്തിന്റെ കൺട്രാക്ഷൻസ്(വേദന വരുമ്പോൾ ഗർഭ പാത്രം മുറുകുന്ന അവസ്ഥ), കുട്ടിയുടെ ഹൃദയമിടിപ്പും എല്ലാം രേഖപ്പെടുത്തി നടക്കുന്നു. ഞങ്ങൾ തമ്മിലൊരു ധാരണയിലായിരുന്നു. ആദ്യത്തെ ടേൺ അവർ എല്ലാവരെയും പരിശോധിക്കും. രണ്ടാമത്തെ ടേൺ എന്റെ. അവരുടെ ടേണായതു കൊണ്ട്   ലേബർ റൂമിലെ ഡ്യൂട്ടി  സ്റ്റേഷനിലെ ടേബിളിൽ ഞാനൊന്ന് തല ചായ്ച് ഇരുന്നു. ഒരു ശ്വാന നിദ്ര. വൈകുന്നേരം പോസ്റ്റിംഗ് കഴിഞ്ഞ് പോകുന്നവരുടെ  ഒരു ട്രീറ്റും കൂടി ഉണ്ടായിരുന്നതിനാൽ,വിദ്യാർത്ഥി ലക്ഷണങ്ങളിൽ പറയുന്ന അല്പാഹാരം അല്ലായിരുന്നു അന്ന്....

വേലിയ്ക്കിരുന്ന പാമ്പിനെ തോളിലെടുത്തിട്ട കഥ*

 വേലിയ്ക്കിരുന്ന പാമ്പിനെ തോളിലെടുത്തിട്ട കഥ കോവിഡ് കാലമാണ് പൊതുഗതാഗത സംവിധാനം വളരെ പരിമിതം. നല്ലൊരു ശതമാനം ആളുകളും സ്വന്തമായി ലോണെടുത്തും സമ്പാദ്യമെല്ലാം തട്ടിക്കൂട്ടിയും വണ്ടിയൊക്കെ സംഘടിപ്പിച്ച് തുടങ്ങി .അങ്ങിനെ വാഹന വിപണിയുണരുന്നു. അങ്ങിനെ ഒരു ഇരുചക്രവാഹനവുമായി ജോലി സ്ഥലത്ത് പോകുകയായിരുന്നു കഥാനായകൻ. വഴിയിൽ ഒരു പരിചയക്കാരൻ ലിഫ്റ്റ് ചോദിച്ചു. കൊടുക്കാതിരിക്കുന്നതെങ്ങനെ? പുതിയ വണ്ടിയും. പിൻഭാഗം പൊന്തിയ ന്യൂ ജെൻ ബൈക്കിൽ ലിഫ്റ്റ് കിട്ടിയയാൾ ,കഥാനായകൻ്റെ കാതിൽ കൊറോണയുടെ നഷ്ടങ്ങളെ കുറിച്ച് പറഞ്ഞതും കേട്ട്  പറന്നു. മൂന്നാം ദിവസം കഴിഞ്ഞപ്പോൾ  പനി, മേലുവേദന... കോവിഡെങ്ങാനും ആകുമോ? സോഷ്യൽ സിസ്റ്റൻസിങ്ങ് മാസ്ക് സാനിറ്റൈസർ എന്നിവയൊക്കെ കൃത്യമായി ശ്രദ്ധിക്കുമ്പോൾ അങ്ങിനെ വരുമോ....!!! സംശയിച്ച് ചിന്തിച്ചിരിക്കുമ്പോൾ മൊബൈലിൽ ഒരു കോൾ ആരോഗ്യ വകുപ്പിൽ നിന്നാണ്..... "താങ്കൾ രണ്ട് ദിവസം മുമ്പ് .….... ആൾക്ക് ലിഫ്റ്റ് കൊടുത്തിരുന്നോ.അദ്ദേഹത്തിന് കോ വിഡ് സ്ഥിരീകരിച്ചിരിക്കുന്നു. താങ്കൾ നിരീക്ഷണത്തിൽ പോണം.." "അല്ലാ ,എനിക്ക് പനിയും മേലുവേദനയുമുണ്ട്...." "ആണോ എങ്കിൽ ടെസ്റ്റ് ചെയ്യണം...

ഓണപ്പുടവ

 ഓണപ്പുടവ. ഓർമ്മകളിലെ ഓണപ്പുടവയ്ക്ക്  ഇന്നത്തെ ബ്രാൻഡഡ്  വസ്ത്രങ്ങളേക്കാളും പകിട്ടേറെയാണ്.അമ്മയും അച്ഛനും സർക്കാരുദ്യോ സ്ഥരായിരുന്നെങ്കിലും എന്റെ കുട്ടിക്കാലത്ത് വർഷത്തിലൊരിക്കൽ ഓണത്തിന് മാത്രമെ പുതിയ വസ്ത്രങ്ങൾ വാങ്ങുമായിരുന്നുള്ളു. തൃശ്ശൂർ റൗണ്ടിൽ സ്വപ്ന തിയറ്ററിനടുത്തുള്ള നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷന്റെ ( NTC) കടയിൽ നിന്ന് (അന്ന് വേറെ കടയില്ലാതെയല്ല .NTC യിൽ നിന്ന് തുണി വാങ്ങാനാണ് അച്ഛന് കൂപ്പൺ കിട്ടുക ) ഷർട്ടിന്റെയും പാന്റിന്റെയും തുണിയെടുത്ത് തയ്ക്കാൻ കൊടുത്താൽ പിന്നെ ഓണത്തിന് മുൻപ് തയ്ച്ച് കിട്ടുമോ എന്ന ആധിയാണ്. സ്കൂൾ യൂണിഫോമിന്റെ തയ്യൽ തിരക്ക് കഴിഞ്ഞാൽ ഓണക്കാലം തയ്യൽക്കാർക്ക് വലിയ ഡിമാന്റുള്ള കാലമാ. എത്ര തിരക്കാണേലും ഒരാഴ്ചക്കകം തരാമെന്ന് പറഞ്ഞ് തയ്യൽക്കാരൻ തുണി വാങ്ങി വയ്ക്കും. പിന്നെ നമ്മൾ രണ്ടും  മൂന്നും പ്രാവശ്യം ചെന്ന് ശല്യപ്പെടുത്തിയാലാണ് ഇഷ്ടൻ തയ്ക്കാൻ തുടങ്ങുക. ചിലപ്പോൾ ഉത്രാടത്തിന് തരാമെന്ന് പറഞ്ഞ് ഉത്രാടത്തിന് ഉച്ചയാകുമ്പോഴേ കടയടച്ച് തയ്യൽക്കാരൻ മുങ്ങും. തിരുവോണത്തിന്  പുതിയ ഷർട്ടിടാതെ തയ്യൽക്കാരനെ പ്രാകിയി രുന്ന ഓണവും ഓർമ്മയിൽ ഓടിയെത്തുന്നു. ...

മനസ്സുണ്ടാകണം

വർഷങ്ങൾക്ക് ശേഷം ഒരു ദിവസം മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന ചില രോഗികളുമായി ഇടപഴകുവാൻ അവസരം ലഭിച്ചു. ആശുപത്രിയിലെ ഒരേ ഒരു മനോരോഗ വിദഗ്ദ കോവിഡുമായി ബന്ധപ്പെട്ട സ്വാബ് കളക്ഷൻ ഡ്യൂട്ടിയിലായതിനാൽ അവരെ കാണാൻ വന്നവർ കറങ്ങി തിരിഞ്ഞ് ശിശുരോഗ വിഭാഗം ഒ പി യിലെത്തിയതാണ്. കുറച്ചു കാലം തൃശ്ശൂർ മെഡിക്കൽ കോളേജിൽ മാനസിക രോഗവിഭാഗത്തിൽ തല്കാലിക ലക്ചററായി ജോലി ചെയ്ത അനുഭവം വെച്ച് മാനസിക പ്രശ്നങ്ങളുമായി വരുന്നവരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ബോധവാനായതുകൊണ്ടാകണം അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കുവാൻ തോന്നിയത്. ചാപല്യങ്ങൾ പ്രകടമായ ശൈശവ മനസ്സുകൾക്കും രോഗാതുരമായ മനസ്സുകൾക്കും ചില സാമ്യങ്ങൾ കണ്ടുവോ ! വിഷാദത്തിനും ഉന്മാദത്തിനും ചിത്തഭ്രമത്തിനും മരുന്ന് കഴിക്കുന്നവർ.പലരുമായിട്ടും ആദ്യ ശ്രമത്തിൽ തന്നെ ആശയ വിനിമയം പ്രതീക്ഷിച്ചിരുന്നില്ലയെങ്കിലും പലരും അവരുടെ മനസ്സിൻ്റെ വാതായനങ്ങൾ തുറന്ന് തന്നു. പ്രപഞ്ചത്തിലെ അതിസങ്കീർണ്ണമായ ഘടന മനുഷ്യമനസ്സിൻ്റേതാകണം ജൈവരാസപദാർത്ഥങ്ങളുടെ ഏറ്റക്കുറച്ചിലുകളിൽ  നാഡീവ്യൂഹത്തിലുണ്ടാക്കപ്പെടുന്ന വികാരവിചാരങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമല്ല. മന്ത്രവാദത്തിൻ്റെ കാലഘട്ടത്തിൽ നിന്ന് ക...

ഒരു ഭിഷഗ്വരൻ്റെ ആത്മഗതം

  പത്താം ക്ലാസ് ഫൈനൽ പരീക്ഷയുടെ തലേനാൾ കടുത്ത പനിയും തൊണ്ടവേദനയുമായി അമ്മാവൻ്റെ സുഹൃത്തായ ശിശുരോഗ വിദഗ്ദനെ കാണാൻ പോകുന്നു. "പത്താം ക്ലാസ് കഴിഞ്ഞാൽ എന്താണ് പരിപാടി?" ഡോക്ടർ ചോദിക്കുന്നു. "സെക്കൻഡ് ഗ്രൂപ്പ് പഠിക്കണം. എൻട്രൻസ് എഴുതണം. ഡോക്ടറാകണം."  ക്ലാസിൽ പഠനത്തിൽ മുന്നിൽ നിൽക്കുന്ന  ഏതൊരു വിദ്യാർത്ഥിയും നൽകുന്ന പ്രതീക്ഷിച്ച മറുപടി. "ഡോക്ടറാകാനുള്ള മോഹമൊക്കെ കൊള്ളാം. അതിനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ഇവർക്കൊന്നും അറിയാഞ്ഞിട്ടാ." അദ്ദേഹം അമ്മാവനോട് മെഡിക്കൽ വിദ്യാഭ്യാസ കാലഘട്ടത്തിലെ  സഹനങ്ങൾ വിവരിക്കുന്നതും കേട്ടിരുന്നു. അമ്മയ്ക്ക് കൂടെ കൂടെ അസുഖങ്ങൾ അലട്ടുന്നതിനാൽ ആശുപത്രിയും ഡോക്ടർമാരും പരിചിതമായ കാലം. വീട്ടിലൊരു ഡോക്ടർ വേണമെന്ന അമ്മയുടെ മോഹം. അതിലുപരി ആരുടെ മുന്നിലും തല കുനിക്കാതെ സ്വന്തമായി ജോലി ചെയ്ത് ജീവിക്കാവുന്ന, മനുഷ്യരെ സേവിക്കുവാൻ ധാരാളം അവസരങ്ങളുള്ള, സമൂഹത്തിൽ നിലയും വിലയുമുള്ള തൊഴിൽ. ഇതായിരുന്നു ഈ പ്രൊഫഷൻ തിരഞ്ഞെടുക്കുമ്പോൾ ഒരു കൗമാരക്കാരൻ്റെ ചിന്തകൾ.... പിന്നെയും കാലങ്ങൾ കഴിഞ്ഞു. മകൻ ഡോക്റാകുന്നത് കാണാൻ കാത്ത് നിൽക്കാതെ അമ്മ കാലയവനികക്കുള്ളിൽ മറ...